Sunday, May 8, 2011

കണ്ണീര്‍ക്കഞ്ഞി

ആരോ ഊതി കെടുത്തി -
നിന്റെ നൊമ്പരങ്ങളുടെ സ്വര്‍ഗ്ഗം!
ആര്‍ക്കും വേണ്ടാതെ,
കൊച്ചു കുടിലില്‍-
കരിന്തിരി കത്തിയ വിശപ്പ്‌!
കണ്ണടച്ചാല്‍ കരുത്തില്ലാതെ,
കണ്ണുനീര്‍ ഇറ്റിറ്റു രക്തമായി-
ഒരു കൊച്ചു കടലാകുന്നു,
കവിതകള്‍ മുങ്ങിച്ചാവുന്നു-
കലിയടങ്ങാ കലംബലില്‍ 
കുറിച്ചുവെക്കാന്‍ അക്ഷരം
നിന്റെ  ശവശരീരം........!

ഇന്നീ കുരുന്നു കൈകളെ തൊട്ടു-
ഞാനെന്‍ രോക്ഷം ഊതി കൊടുങ്കാറ്റില്‍-
കത്തിയെരിയും ചിതയിലെന്‍-
അന്ത്യ ചേതനചേര്‍ത്തു-
നിന്നെ വാരി പുണര്‍ന്നു പുതിയ-
പിറവിക്കു കാക്കും!

ഒരുനാള്‍-
കണ്പീലി മെല്ലെ അടച്ചെന്നെ-
കുളിപ്പിച്ചു വെള്ളപുതപ്പിച്ചു-
മന്ത്ര മണിമുഴക്കി,
കത്തും സാബ്രാണികള്‍, 
അന്ത്യ ജപമാലയും ചൊല്ലി-
ഇത്തിരി മണ്ണ് തന്നെന്നെ യാത്രയാക്കും,
പരാത്മാവേ, 
എന്‍ മരണപത്രം-
ഏതോ വിശപ്പുമാറാ മരിക്കും കുഞ്ഞിന്നു -
ഒരു നേരമെങ്കിലും അന്നമായിരുന്നേല്‍!




ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ബാലവേലക്കാരനെ ഓര്‍ത്തു......