Monday, August 13, 2012

രതിയും രാഗവും

രതിയും  രാഗവും!

ഗിത്താറിന്റെ-
ഗീതം
മാംസത്തില്‍ അലിയുന്നത്!

വീണ്ടും വീണ്ടും
മന്ത്ര നാദമായി
വിരുന്നു വരുന്നത്!

ആരോ
വിരല്‍തുംബാല്‍-
തൊടുന്നു,
ഞാന്‍ പാടുന്നു!

സാമൂഹ്യപാഠം

കുനിയന്‍ ഉറുമ്പുകള്‍-
കുനുകുനെ
കുമിഞ്ഞുകൂടുന്നു!

ഒരു പച്ചിലപൂച്ചിയുടെ-
വിക്രുത ജഡം
വഴിയരികില്‍ നിന്നും
വലിച്ചിഴച്ചു.....
ഉറുമ്പുകളുടെ
നാളത്തെ അത്താഴം!

ഒരു ക്ഷണം,
കറുത്ത വാലാട്ടിക്കിളി-
കൂര്‍ത്ത ചുണ്ടാല്‍--
കൊത്തിയകലുന്നതോ-
കാത്തുവച്ചൊരത്താഴം !

സാമൂഹ്യപാഠം,

"മയിറ്റ് ഈസ്‌ റൈറ്റ് ".




Saturday, August 11, 2012

ഉറക്കം

വരൂ നമുക്ക്
പായ വിടര്‍ത്തി-
വിള ക്ക്  അണച്ച്
ജപങ്ങള്‍ ചൊല്ലി
ജനാലയിലെ ചന്ദ്രനെ
നോക്കി
വെറുതെ കിടക്കാം!
കഥകള്‍ തീരും വരെ
ഉറങ്ങാതെ
കിടക്കാം


മാപ്പ് ചൊല്ലാം
ചിരിക്കാം,
 ഭയങ്ങള്‍  മറന്നു
ചുണ്ടില്‍ ചുംബനംചേര്‍ത്ത്
നമുക്ക് ഉറക്കം നടിക്കാം !


നമുക്കറിയില്ല
നമ്മുടേത്‌ അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!




കന്യക

പുസ്തക താളുകളില്‍-
പുതുമഴ പെയ്തിറങ്ങി-
പാതിരാ സ്വപ്നങ്ങളുടെ-
പായക്കപ്പലുകള്‍
ഓര്‍മകളാല്‍ ഓളങ്ങള്‍ തള്ളി-
തീരങ്ങളെ  ചിരിപ്പിച്ചു
ചിരിക്കുന്നു .

ചക്രവാളങ്ങളില്‍
ചിറകുചേര്‍ത്ത്
വെള്ളക്കൊറ്റികള്‍
ആകാശ മേലാപ്പില്‍ഒഴുകും
അരയന്നമായി
വെളുത്ത കടലാസില്‍
അലിയാന്‍ തുടങ്ങവേ
പിറകില്‍ ആകാശം
കറുത്ത മേഘം പുതച്ചു
വിഷാദ രോഗിണി
കന്യയാകുന്നു !

ഇനി അവളുടെ
ചന്നം ചിന്നം ചിലമ്പല്‍,
മതിയില്‍ ഭ്രമിച്ചു മൌനയായ്
നയനമിരുണ്ട് കണ്ണീരാല്‍
കരയുടെ കരങ്ങള്‍ ഗ്രസിച്ചു
ശാന്തയായി വിതുമ്പുന്നു !

അകലെ
പട്ടുവെള്ള പാവാടയില്‍
പായക്കപ്പലുകള്‍
പാതിരാ തേടുന്നു!
ആകാശ തേരില്‍
അരയന്നമായി  ഇവളും
മഴ തേടി മറയുന്നു