Saturday, August 11, 2012

കന്യക

പുസ്തക താളുകളില്‍-
പുതുമഴ പെയ്തിറങ്ങി-
പാതിരാ സ്വപ്നങ്ങളുടെ-
പായക്കപ്പലുകള്‍
ഓര്‍മകളാല്‍ ഓളങ്ങള്‍ തള്ളി-
തീരങ്ങളെ  ചിരിപ്പിച്ചു
ചിരിക്കുന്നു .

ചക്രവാളങ്ങളില്‍
ചിറകുചേര്‍ത്ത്
വെള്ളക്കൊറ്റികള്‍
ആകാശ മേലാപ്പില്‍ഒഴുകും
അരയന്നമായി
വെളുത്ത കടലാസില്‍
അലിയാന്‍ തുടങ്ങവേ
പിറകില്‍ ആകാശം
കറുത്ത മേഘം പുതച്ചു
വിഷാദ രോഗിണി
കന്യയാകുന്നു !

ഇനി അവളുടെ
ചന്നം ചിന്നം ചിലമ്പല്‍,
മതിയില്‍ ഭ്രമിച്ചു മൌനയായ്
നയനമിരുണ്ട് കണ്ണീരാല്‍
കരയുടെ കരങ്ങള്‍ ഗ്രസിച്ചു
ശാന്തയായി വിതുമ്പുന്നു !

അകലെ
പട്ടുവെള്ള പാവാടയില്‍
പായക്കപ്പലുകള്‍
പാതിരാ തേടുന്നു!
ആകാശ തേരില്‍
അരയന്നമായി  ഇവളും
മഴ തേടി മറയുന്നു



2 comments: