Saturday, February 11, 2012

"ഫ്രെമ്മും ടുവും"

രാത്രിമാധുര്യത്തിന്‍-
ഉമിനീരൂറിച്ചു-
പശചേര്‍ത്തു,
ഭദ്രമായി ചേര്‍ത്തുവച്ച-
സ്വകാര്യതയുടെ-
സ്വപ്‌നങ്ങള്‍ ഇഴ ചേര്‍ന്ന കത്ത്!

സത്യം വെളുപ്പിക്കുന്ന-
രാവില്‍,
ഉറക്കമുണരുമ്പോള്‍,
വിലാസമില്ലാത്തത് !

നഗരമുണരുമ്പോള്‍, 
തപാല്‍ പെട്ടിയുടെ-
അന്ധകാരത്തില്‍,
മോചനം കാത്തു-
വിങ്ങി വിയര്‍ത്തു-
തപാല്‍ക്കാരനുപോലും-
വേണ്ടാതെ!

തെരുവിലേക്ക്-
എറിയപ്പെടും മുന്പാരെങ്കിലും-
തുറന്നു വായിച്ചിരുന്നേല്‍! 

മഴയിലും വേവിലും -
ദയയില്ലാത്തവര്‍-
ചവിട്ടിയരക്കുന്നു!

"ഫ്രെമ്മും ടുവും" 
ഇല്ലാത്തവ,
തപാല്‍ വകുപ്പിന്റെ 
ഉരുപ്പിടിയല്ലെന്നു !..........................!.



രണ്ടു വയസ്സുകാരി 'ബേബി ഫലക്കിനെ' ഓര്‍ക്കുന്നു.

Thursday, February 2, 2012

ആത്മകഥ

വിളക്കണക്കൂ
വരൂ നമുക്കിരുട്ടില്‍,
വീണ്ടുമീ പുസ്തകം-
വായിക്കണം! 
കറുത്ത അക്ഷരങ്ങള്‍-
തുന്നിയെടുത്ത-
കമ്പിളിപ്പുതപ്പിന്നുള്ളില്‍-
കഥയുടെ ചൂടും ഗന്ധവും,
എഴുത്തുകാരന്റെ-
ഭയവും നാണവും-
നമുക്ക് കേള്‍ക്കാം!
ഇനി വിളക്ക് തെളിച്ചീ-
പുസ്തകം പൂജിക്കണം!
പകലിന്റെ കഥയെഴുതി-
പുതുതായി വീണ്ടും-
വായിക്കണം!
അവസാനം-
പുറം ചട്ടയിട്ടു-
'ആത്മകഥയെന്നെഴുതി-
നീ കാത്തുകൊള്ളുക,
ഞാന്‍ തിരികെയെത്തും വരേയ്ക്കും !!

പാഴ്മരം

വാതിലടച്ചിപ്പുറത്തു-
കാതോര്‍ത്തു...
ഒടുവില്‍,
വാതിലില്‍ മുട്ടുന്ന-
വാടകക്കാരന്‍!!
"മുറിയൊഴിയണം"
അങ്ങനെ മറ്റൊരു-
വാതില്‍ കൂടി അടഞ്ഞിരിക്കുന്നു!
അവസാന നമ്പര്‍,
ഡയല്‍ ടോണില്‍ മറുപടി-
"ക്ഷമിക്കണം, ഈ നമ്പര്‍-
ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല!"
വെളിച്ചം കെട്ടു രാത്രിയായി,
ഉപേഷിച്ച് പോയ-
ഉറക്കത്തെ-
ഒരു പോള കണ്ണടക്കാതെ-
ഓര്‍ക്കുന്നു!
രാവിലെ തപാലുകാരന്‍,
'തിരിച്ചു വന്ന' ഒരു കത്തുമായ് !

ഇനി വിലാസമില്ലാത്ത 
പ്രവാസ ജീവിതം!
റോഡരികിലെ മരം- 
മുനിസിപാലിറ്റി-
മുറിച്ചിരിക്കുന്നു !
ആ തണലും-
അവര്‍ കവര്‍ന്നെടുത്തു!
അത്യുഷ്ണവും-
അതിശൈത്യവും കൊണ്ട്-
റോഡരികില്‍-
ചിതലെടുക്കും പാഴ്മരം! 
അതിലൊരു പാഴ്മുള!
ചിതയിലൊടുങ്ങും വരെ-
ചിരിച്ചു കൊണ്ട്!