Thursday, February 2, 2012

പാഴ്മരം

വാതിലടച്ചിപ്പുറത്തു-
കാതോര്‍ത്തു...
ഒടുവില്‍,
വാതിലില്‍ മുട്ടുന്ന-
വാടകക്കാരന്‍!!
"മുറിയൊഴിയണം"
അങ്ങനെ മറ്റൊരു-
വാതില്‍ കൂടി അടഞ്ഞിരിക്കുന്നു!
അവസാന നമ്പര്‍,
ഡയല്‍ ടോണില്‍ മറുപടി-
"ക്ഷമിക്കണം, ഈ നമ്പര്‍-
ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ല!"
വെളിച്ചം കെട്ടു രാത്രിയായി,
ഉപേഷിച്ച് പോയ-
ഉറക്കത്തെ-
ഒരു പോള കണ്ണടക്കാതെ-
ഓര്‍ക്കുന്നു!
രാവിലെ തപാലുകാരന്‍,
'തിരിച്ചു വന്ന' ഒരു കത്തുമായ് !

ഇനി വിലാസമില്ലാത്ത 
പ്രവാസ ജീവിതം!
റോഡരികിലെ മരം- 
മുനിസിപാലിറ്റി-
മുറിച്ചിരിക്കുന്നു !
ആ തണലും-
അവര്‍ കവര്‍ന്നെടുത്തു!
അത്യുഷ്ണവും-
അതിശൈത്യവും കൊണ്ട്-
റോഡരികില്‍-
ചിതലെടുക്കും പാഴ്മരം! 
അതിലൊരു പാഴ്മുള!
ചിതയിലൊടുങ്ങും വരെ-
ചിരിച്ചു കൊണ്ട്!

No comments:

Post a Comment