Thursday, August 1, 2013

മഴപക്ഷി

മഴപക്ഷി   നീയെന്റെ മനസ്സിൽ
മയിൽ‌പീലി കാറ്റുമായ്‌ വന്നൂ
മയിൽ‌പീലി കാറ്റുമായി വന്നു .
തഴുകി തലോടി താമരയിതല്പോൾ -
തനുവിനെ തണുപ്പിചിടുന്നു , മഴയായ് -
തനുവിനെ തണുപ്പിച്ചിടുന്നു.

നിന് ഖിന്ന മൌനങ്ങളല്ലോ,
കാര്മേഘകൂട്ടമായ് വന്നൂ,
തമ്മിൽ സ്വകാര്യങ്ങൾ ചൊല്ലി-
കണ്ണുനീർ കാവ്യങ്ങളെഴുതി .
കരയുവാനറിയാത്ത കണ്ണുനീർ കൂട്ടമായ്‌ -
മണ്ണിന്റെ മാറിൽ പിടഞ്ഞു , മൌനങ്ങൾ-
മണ്ണിന്റെ മാറിൽ പിടഞ്ഞൂ .

നിന് ശൈത്യ ചാരുതയേകി -
നനവെന്നെ നോവിൽ പൊതിഞ്ഞു
നിന് പദ സരങ്ങളിൽ ഗാനം,
ഈറനണിഞ്ഞേ നിന്നൂ.
വാതിലിൻ പിന്പേ മറഞ്ഞൂ , കാലം-
മൂകമായ് മൂളിയതെല്ലാം.
ആർദ്രമായ്‌ പെയ്യുവാനറിയാതെ പെരുമഴ,
കഴലുകൾ വേച്ചു വലഞ്ഞൂ, പലവട്ടം-
കഴലുകൾ വേച്ചു വലഞ്ഞൂ .




 

Saturday, July 20, 2013

കൂട്ടുകാരി

നിദ്ര തലോടുമ്പോൾ ഓമനേ-
നീയെന്റെ നൂറു കിനാവുകൾ കണ്ടുറ ങ്ങൂ.
നിന്നരികെ ഞാനൊ രീറൻ  നിലാവായ്-
അഞ്ജന ചെപ്പുകളൊരുക്കി   വയ്ക്കാം.

നമ്മളുറങ്ങും മുന്പോടിയോളിക്കുമീ-
നിദ്രയെ പായിട്ടുറക്കിടാം ഞാൻ .
നൂറ്റൊന്നു വ്രതവും നോറ്റിട്ടു ഞാൻ
നിന്റെയിത്തിരി കോലായിൽ   കാത്തിരിക്കാം.

വേദന വീണ്ടും വാക്കുകളില്ലാതെ-
വാതിൽ പ്പടിയിൽ ചടഞ്ഞിരിപ്പൂ.
രാത്രിയിൽ കോർത്തിട്ട മാലകളൊക്കെയും
പാതിരാ കാറ്റിൽ കറുത്ത് പോയോ?

ഓർമ്മകൾ ഓടി വന്നുമ്മ തന്നേച്ചു പോം -
മുന്നേ നിന് മിഴി നീ തുറക്കൂ.
നിന്റെ വിചാരങ്ങൾ നിന്നെ ഉപേഷിച്ചുപോം-
മുൻപേ കോവിലിൻ നട തുറക്കൂ.

നിന്റെ നിശ്വാസവും നൂറു വിശ്വാസവും-
നെയ്ത്തിരി വിളക്കായ് കത്തിനില്ക്കും,
നീയുണരുമ്പോൾ നിന്നെയുണര്ത്തിയ-
വേണുവിൻ ഗാനമോ നിലച്ചിരിക്കും.

ആയിരം ദീപങ്ങൾ ജ്വലിച്ചിരിക്കുംനിൻ -
ന്നോര്മ്മയിലതിലോന്നെടുത്തിരിക്കും,
ഓളങ്ങൾ ഓർമ്മയെ തട്ടി നോവിക്കുമ്പോൾ -
കൂട്ടിനായ് അതിലൊന്നൊഴുകിയെത്തും.



Wednesday, July 17, 2013

മണല്പ്പാട്ട്

എവിടെ പോയ്‌ നീ മറഞ്ഞു -
നിളയെ, നിന്റെ നീരാട്ടിനായ്.
അരികെ ഞാനിരിക്കുന്നതോ -
അറിയാതെ നീ ഒളിക്കുന്നുവോ ?


പുളിനം  പട്ടുകൽപാടി-
പുഴയോടോട്ടുരുമ്മുന്നു .
നനവിൻ നീർക്കുടങ്ങൾ 
നിറയെ മുറിയും രക്തബന്ധങ്ങൾ ,
നിനവിൻ നീറ്റലേറും-
നമ്മളറിയാ കുഞ്ഞു പൈതങ്ങൾ .

തണുവിൻ ജ്വരമിറങ്ങുമ്പോൾ -നമ്മൾ 
തകരാതെ നമ്മെ കാക്കണം .


ഓർമ്മകളോടി കളിക്കുമാ കൈവഴി-
കാറ്റിൽ കിനിയുന്ന കുസൃതി കയ്യടി,
പൊട്ടുവളകൾ കിലുങ്ങുന്ന നിന് കരം-
പാട്ടുകൾ പാടി പതിയുമാ നിന് സ്വരം.


നദിയായ് നീയൊഴുകുന്നതിൽ -
മണല്തരിയായ് ഞാനലിയുന്നു,
നമ്മൾ നമ്മളിലെപ്പോഴോ-
നല്ല കഥകൾ തിരയുന്നു.
നമുക്കായ് പിറക്കാ പൈതലിൻ
നല്ല താരാട്ടു മൂളുന്നു.


നാമുണരുന്നു 
നമുക്കില്ലാ സ്വപ്നങ്ങളെ-
ഓർത്തു, പുഴയെ നീ വറുതി തിന്നുന്നു,
നദിയുണങ്ങുന്നു.
മണൽ ത്തീരം തകര്ന്നു വീഴുന്നു-
നിന്റെ നനവിനായ് ഞാൻ നിലവിളിക്കുന്നു !
മനമുണരുന്നു, മരണവും-
നിനവിൽ നിന്റെ ഓർമ്മയും .


തണുവിൻ  ജ്വരമിറങ്ങുമ്പോൾ നമ്മൾ 
തകരാതെ നമ്മെ കാക്കണം.