Sunday, July 4, 2010

കടത്തുവള്ളം യാത്രയാവുമ്പോള്‍

നമ്മളിപ്പോഴും നഗരത്തിലാണ്,
മഴ തോര്ന്നതെയുള്ളൂ !
കുഞ്ഞുങ്ങള്‍ ചളിപ്പിച്ച റോഡരുകിലെ,
ചാലിയിടങ്ങളിലെക് നമുക്ക് ഇറങ്ങി നില്‍കാം.
കടത്തുവള്ളം നമ്മെ കാത്തിരിക്കുകയാണ്
അവസാനത്തെ ആളും കടത്തു കടന്നു കഴിഞ്ഞിരിക്കുന്നു!

നഗരത്തില്‍ മഴ അവസാനിച്ചു,
മര്കുറി വെട്ടത്തിന്റെ ചോട്ടില്‍
ഈയലുകളുടെ തേര്‍വാഴ്ച!
നിഴലുകളുടെ തെരുവ് പോരുകള്‍ !
സംഗീതം, നുരഞ്ഞൊഴുകുന്ന വീഞ്ഞ്,
അറിയാതെ എരിയുന്ന സാംബ്രാണി തിരികള്‍!
ഉറങ്ങുന്നവരുടെ ഉണക്ക ഗന്ധം!

നീയെന്താണ് ഭയപ്പടുകൊണ്ട്
പിന്‍ കണ്ണ് എറിയുന്നത്?
പിറകിലാരെങ്കിലും!
നീയിപ്പോള്‍ എന്നെയും ഭയന്നിരിക്കുന്നുവോ?!

പക്ഷികളുടെ പ്രണയകാലം വഴി തെറ്റി വന്നതെന്ന് കാരണവര്‍,
അവരിനി തൂവലുകള്‍ ചീകി ഒതുക്കി പുതിയൊരു മഴയെ കാക്കണം!

പ്രണയാനന്തര കഥയില്‍ കടത്തുവള്ളം കരയനയും......
നീ പുഞ്ചിരിക്കുന്ന മുഖവുമായി യാത്രയാവും...
നമ്മളിനി അകലുന്നവര്‍ , ഒരിക്കലും അടുക്കുവാനാകാത്തതുപോലെ!
പുതിയ പ്രണയ കാലത്തിന്റെ ഭൂമി ശാസ്ത്രം!

1 comment: