Sunday, July 4, 2010

വിതുമ്പല്‍

എവിടെയോ എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു!

നിന്നിലേക്ക്‌ ഒരു ചക്രം ഉരുളുന്നു.....
എല്ലാം ചവിട്ടി മെതിച്ച്.....
നിന്റെ തരള യൌവ്വനത്തെ പോലും വക വയ്ക്കാതെ.


ഭ്രാന്തമായ ഏതോ ഒരു കുഴഞ്ഞ നാവ്....
പിതൃ ഹൃദയത്തിന്റെ പിച്ചും പേയും!


ഇത് നഗരം,
നീണ്ട റോഡുകള്‍ നിന്നിലെത്തി മുറിഞ്ഞു പോകുന്നു.
നിനക്ക് നേരറിവിനോടും ഒറ്റയ്ക്ക് പറക്കും പക്ഷിയോടും പ്രണയം!
ഉണക്ക മരങ്ങളെ മാറ് ചേര്‍ത്തവള്‍....
കലവറയില്ലാ കടലടര്‍ത്തി കൊടുക്കുവോള്‍ ........!


ഞാന്‍ നിനക്ക് മുഖമേതും   കല്പിചില്ലായിരുന്നു,
വിധിപ്പാടുകള്‍ വീണ മുഖം പോലും!

ഒരു മാത്ര, ശൈശവം ബാധിച്ചവനായി നിന്റെ മടിയില്‍ .....
ഗ്രഹാതുരത്വത്തിന്റെ ഗൂഡ സുഖം!

നിരത്തുകള്‍ നമ്മെ തോല്‍പ്പിച്ച് ഓടുകയാണ്,
നീയെല്ലാം മറന്നുറങ്ങുന്നു!
മനസിന്റെ മടിയില്‍ മയില്‍ പീലി വിരിയുന്നു,
ആകാശം കാറു കൊള്ളുന്നു ,
മയിലാട്ടക്കാര്‍ എത്തി കഴിഞ്ഞിരിക്കുന്നു!

ബസ്‌ സ്ടാന്റിലേക്ക് ഓരോ ബസും,
സ്കൂള്‍ കഴിഞ്ഞെത്തും കിടാവിനെപോള്‍........
ഉച്ച ഭാഷിണി ശബ്ദിക്കുന്നു.

നമ്മള്‍ അന്ന്യരെന്ന ബോധം അരിച്ചു കയറുന്നു ....
വേദനകള്‍ ആറുന്നു....
വെറുതെ വേര്‍പ്പോഴുക്കുന്നതാര്‍ക്ക് വേണ്ടി എന്ന 
ചന്ത കാളയുടെ വിതുമ്പല്‍!

ലഹരിയടങ്ങാ പിതാവ് നിന്നെ വച്ച് നീട്ടുന്നു,
ഒരപേക്ഷ പോലെ .........!

കുഞ്ഞനുജത്തി, തെറ്റ് തിരുത്തട്ടെ 
നമ്മളന്ന്യരല്ല!
ഒരു ഞെട്ടില്‍ എവിടെയോ വിരിയുവാന്‍ 
മറന്നവര്‍ മാത്രം .  

1 comment: