Monday, December 20, 2010

ക്രൂശിക്കപ്പെട്ടവള്‍

ഓര്‍മ്മയില്‍ തേടുന്നതെല്ലാം-
ഓളങ്ങളല്ലോ!
തിരമാലയില്‍ തെളിയുന്നതെല്ലാം-
കളിയോടങ്ങളല്ലോ !


ജീവന്റെ തീയില്‍ എരിയുന്നതെല്ലാം-
ലോപിച്ച സ്വപ്നങ്ങളല്ലോ !
നേര്‍ വാക്കിന്‍ മുന്‍പില്‍  ഒഴുകുന്നതെല്ലാം-
നീരിന്റെ നേരൊച്ച മാത്രമല്ലോ !


നല്ലതും നാളയും വരും-
എന്നു ചൊല്ലി,
എന്റെ ആത്മാവിനെ-
പുതപ്പിക്കുന്ന പുലരിയെ! ,
കരിമഷിയാലെന്റെ പുരികങ്ങളെ-
കറുപ്പഴകാക്കുന്ന കാലമേ ! ,
ഈറനായ് കുളിച്ചീ കുളത്തില്‍നിന്നും-
കരേറി ഏതോ മാമല-
കയറും കരുത്തെ !,
എന്റെ ചിത്തത്തിന്‍ നൂറു-
ദോഷങ്ങള്‍ തീര്‍ക്കും പള്ളി മണികളെ !


ചൊല്ലൂ, ഞാനെന്തു ചെയ്യേണ്ടൂ?
എന്നുത്തരീയം കൊണ്ട്-
മിഴിനീര്‍ തുടക്കണോ?
ഇത്തിരി ചായം തേച്ചു-
പൊട്ടിച്ചിരിക്കണോ?


എന്റെ പാവാടയില്‍-
തട്ടി ഞാന്‍ വീഴും മുന്‍പേ,
നൂറു കല്ലായെന്റെ മലര്മെത്ത-
ഒരുങ്ങും മുന്‍പേ, 
നിന്റെ കണ്ണ് തുറക്കാത്തതെന്തേ?! -
എന്റെ കാവല്മാടത്തിലെ-
കാവല്‍ക്കാരാ!
യുഗങ്ങളുടെ രാജ്ഞിയും,
രാജാവുമായവനെ!  
  

3 comments:

  1. ദൈവം കേൾക്കട്ടെ.
    രണ്ടു കവിതകളുംmവായിച്ചു.
    കുറച്ചു താളബദ്ധമായി വരുന്നൂണ്ട് കവിത.

    ReplyDelete