Friday, October 22, 2010

പ്രതിഫലം

കറവ വറ്റിയ തള്ളപശുവിനെ-
അറവുകാരന്‍-
കൊണ്ടുപോകുന്നു! 
കഴുത്തിലെ മണി അഴിച്ചുവച്ച്,
പുതിയ കയറിട്ടു ആഞ്ഞുവലിച്ചു,
ആദ്യം അല്പം ബലപ്രയോഗം, പിന്നെ-
അവള്‍ തല കുനിച്ചു നിസ്സഹായയായി!

റബര്‍ മരങ്ങള്‍-
ഒത്തിരി പാല് തരുന്നത്-
കടുംവെട്ടില്‍!
പിന്നെ ഒരുനാള്‍...
ലോറികള്‍ ആളുകള്‍...!

അമ്മാമ്മയെ- 
ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്നു..
കാതിലെ മേക്കാമോതിരം ഊരിമാറ്റി,
പുതിയ ചട്ടയും മുണ്ടും പിന്നെ- 
വെള്ള പുടവ!
മുറ്റത്തു ആള്‍ക്കൂട്ടം,
കാറില്‍ വന്നിറങ്ങിയത്-
പള്ളീലച്ചന്‍,
അവര്‍ പാട്ടുപാടിയും, 
കരഞ്ഞും കണ്ണെത്താ ദൂരത്തിലേക്ക്!

മരിക്കാന്‍ പാടില്ലാത്തതായിരുന്നു
അവരുടെ പ്രണയം!
അവള്‍ അവനെ ഒരിക്കലും പ്രണയിച്ചിരുന്നില്ല!-
പ്രണയം പഠിക്കുകയായിരുന്നു!
റ്റാ റ്റാ പറഞ്ഞു വെളുക്കെ ചിരിച്ചു-
തിരിഞ്ഞു നോക്കാതെ....
അവള്‍ പറന്നകന്നു-
അറബികളുടെ നാട്ടിലേക്ക്-
പുതിയ കൂട്ടുകാരനുവേണ്ടി! 

 

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. അതെ. നല്ല ബിംബങ്ങൾ. അനായാസമായി മനസ്സിലേക്കു ഇറങ്ങുന്നു.

    ReplyDelete