Sunday, October 24, 2010

ഗതിയില്ലാത്തവര്‍ക്ക് ദൈവമുണ്ടോ?

അയല്‍പക്കത്ത്‌നിന്ന്, 
വായ്പ തന്ന-
മല്ലി, മുളക്, ഉപ്പ്, പഞ്ചസാര!


സര്‍ക്കാര്‍ വായ്പ പണം, 
പല്ലിളിച്ചു അച്ഛന്റെ-
ട്രങ്ക് പെട്ടിയില്‍!


ആദ്യം വലിയ-
ജേഴ്സി പശു!
അവള്‍ ദീനം വന്നു ചത്തു!
പിന്നെ പശുവൊന്നും വാഴുന്നില്ല!
പാലുകാപ്പിയില്ല-
പകരം കട്ടന്‍ കാപ്പി,
പാലുപാത്രവും സൈക്കിളും- 
ആക്രിക്കാരന്!
പലിശയും രൊക്കവും-
സമാസമം! 


നാണംകെട്ടു അയല്‍വീട്ടില്‍-
കൈനീട്ടുന്ന അമ്മ...!
ആപ്പീസറെ തൊഴുതു-
ദയവു യാചിക്കുന്ന അച്ഛന്‍...!
അവര്‍ അന്തിക്കെന്നെ-
ഊട്ടിയുറക്കി-
ആരോടോ പിറുപിറുക്കുന്നു!
'ഞങ്ങടെ മോനൊരിക്കലും 
ആര്‍ക്കും മുന്നില്‍ കൈനീട്ടല്ലേ...' 

2 comments:

  1. ഞാനും പ്രാർഥിക്കുന്നു .കൈനീട്ടല്ലേ...'

    ReplyDelete
  2. valoyoru praarthanayaanathu. thalmurakalil ninnu thalamurakalilekku pakarunnathu.

    ReplyDelete